കഴക്കൂട്ടം : കോവിഡിന്റെ മറവിൽ തൊഴിൽ സാധ്യതകൾ വെട്ടി കുറയ്ക്കുമെന്ന് ഐ.ടി ജീവനക്കാർക്ക് ആശങ്ക. 30% ഐ ടി ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുക്കുമെന്നാണ് ഐ.ടി വിദഗ് ധരുടെ അഭിപ്രായം. ടെക്‌നോപാർക്കിൽ ഇതിനകം പത്തോളം ഐ.ടി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു. 250 ഓളം പേർ ജോലി നഷ്ടപെടുന്നമെന്ന ആശങ്ക ഐ.ടി ജീവനക്കാരുടെ യുടെ സംഘടനയായ പ്രതിധ്വനിയെ അറിയിച്ചിട്ടുണ്ട്.
പിരിച്ചുവിടൽ ഒഴിവാക്കി പ്രതിസന്ധി ഒഴുവാക്കാനുള്ള കൂട്ടിയുള്ള ശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ടു.
അതോടൊപ്പം ഐ ടി ജീവനക്കാർക്കും ഐ ടി കമ്പനികൾക്കും ഈ പ്രതിസന്ധി ഘട്ടത്തിൽ പരമാവധി സഹായം നൽകാൻ ഗവണ്മെന്റുകൾ സഹായിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.ഐ ടി ജീവനക്കാർ ഒരു തരത്തിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളും ഇല്ലാത്ത വിഭാഗമാണ്. ചില കമ്പനികൾ വർക്ക് ഫ്രം ഹോം അലവൻസ് ഉൾപ്പെടെ ജീവനക്കാർക്ക് നൽകുമ്പോൾ, ചില കമ്പനികൾ അത്യാവശ്യം നൽകേണ്ട പ്രതിഫലം പോലും നൽകുന്നില്ല.മിക്ക ജീവനക്കാരും കട ബാധ്യതകൾ ഉള്ളവരാണ്.തൊഴിൽ നഷ്ടപ്പെട്ടാൽ വായ്പകൾ എങ്ങനെ അടയ്ക്കുമെന്ന ആധിയും ഇവർക്കുണ്ട്.വിവിധ കമ്പനികൾ അവരുടെ ഐ ടി ജീവനക്കാരെ മറ്റു കമ്പനികളിൽ കരാർ അടിസ്ഥാനത്തിൽ ജോലിക്കു വിടാറുണ്ട്. എന്നാൽ കരാർ കഴിഞ്ഞു തിരിച്ചു വരുമ്പോൾ ജീവനക്കാരോട് രാജി വയ്ക്കാൻ ചില കമ്പനികൾ നിർബന്ധിക്കുന്നുണ്ട് .
കഴിഞ്ഞ നവംബർ മുതൽ വിവിധ കമ്പനികളിൽ ജോലിക്കു കയറിയ ജീവനക്കാർക്ക് പ്രൊബേഷൻ കഴിഞ്ഞന്നോ നീട്ടിയെന്നോ ഉള്ള കത്ത് നൽകിയിട്ടില്ല.പത്ത് വർഷത്തിലധികം പരിചയമുള്ളവരോട് പോലും പ്രവർത്തന പോരായ്മയുണ്ടെന്നു അതിനാൽ രാജി വെക്കണമെന്നും,ജീവനക്കാരോടും ശമ്പളമില്ലാതെ അവധിയ്ക്ക് പോകാൻ പറഞ്ഞ കമ്പനികളും ഉണ്ട്. രണ്ടു മാസത്തെ അടിസ്ഥാന ശമ്പളം മാത്രം ജീവനക്കാർക്ക് നൽകി ടെക്‌നോപാർക്കിൽ പ്രവർത്തനം അവസാനിപ്പിച്ച കമ്പനിയുമുണ്ട്.
Flash
നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, വാമനപുരം, മുദാക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, ജില്ലാ കളക്ടർ ഉത്തരവിറക്കി.