തിരുവനന്തപുരം: മാലമോഷണം നടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് 19കാരനെ കൂട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റുചെയ്‌തു. മരപ്പാലം സ്വദേശി അഭയ്‌നെ മര്‍ദ്ദിച്ച കേസില്‍ അടുപ്പുകൂട്ടാന്‍പാറ സ്വദേശി സച്ചുലാല്‍ ( 21 ), അഞ്ചുമുക്കുവയല്‍ സ്വദേശി സിദ്ധാര്‍ഥ് (22) എന്നിവരെയാണ് പേരൂര്‍ക്കട പൊലീസ് പിടികൂടിയത്. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ മാല മോഷണം നടത്താന്‍ ശ്രമിച്ചെന്ന വ്യാജ ആരോപണം നടത്തി 15ന് രാവിലെ അഭയ്നെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം കുമാരപുരം ചെന്നിലോട്ടെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുകയുമായിരുന്നു. വൈകിട്ട് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അഭയ്‌ന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അവശനിലയില്‍ അഭയ്നെ കണ്ടെത്തിയത്. പേരൂര്‍ക്കട സി,ഐ വി. സൈജുനാഥ്, എസ്.ഐ സുനില്‍. വി, സഞ്ചു ജോസഫ്, ജൂനിയര്‍ ഇന്‍സ്‌പെക്‌ടര്‍മാരായ ജയേഷ്, അസിസ്റ്റന്റ് എസ്.ഐമാരായ അനിക്കുട്ടന്‍ നായര്‍, വിനോദ്, സി.പി.ഒമാരായ ഷംനാദ്, ബിനോയ്, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
Flash
നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, വാമനപുരം, മുദാക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, ജില്ലാ കളക്ടർ ഉത്തരവിറക്കി.